2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

എങ്ങുമെത്താതെ പോകുന്നവര്‍



ചിറകടിയില്‍ 
മുറിയുന്നുണ്ടാകാശവീഥികള്‍ 
അടയാളമില്ലാത്ത യാത്രകളായ്‌
തിരകളില്‍
തിരിച്ചറിഞ്ഞീടാതെപോകുന്നു
ജലരേഖ പോലെ നിന്‍ തുഴപ്പാടുകള്‍

ഒടുവിലെ
കടപുഴകലിന്‍ശേഷ-
മൊരുമഴ വെള്ളപാച്ചിലി-
ലോഴുകി നിറഞ്ഞു -
മായുന്നുണ്ടുനിന്‍
അര ശതാബ്ദത്തിന്റെ
ആഴത്തിലിറങ്ങിയ
വിരല്‍ പാടുകള്‍

അമ്മയൊരു
മായാത്ത മുദ്രയും
അച്ഛനതിലസ്തിത്വം
ചാര്‍ത്തിയ സത്യവും
ഒരു ചിതയ്ക്കപ്പുറം
നിലയ്ക്കുമോ എന്നിലെ
കാട്ടുചെമ്പകത്തിന്‍റെപൂമണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ