2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

അവകാശം



ഇരുളലകള്‍ അടയിരുന്നു പ്രകാശ ത്തെ 
വിരിയെചെടുത്തപ്പോള്‍.
ഹിമ പാളികള്‍ ഉരുകിയോഴുകി 
ഭൂഹൃദയത്തെ നനച്ചപ്പോഴും 
അവരോന്നായിരുന്നു

അവളുടെ കൈകാലുകള്‍ ബന്ധിച്ചു
ബലിക്കല്ലില്‍ തല ചേര്‍ത്ത് വച്ചു
ജീവിതം വാളോങ്ങിയപ്പോള്‍ 
അരുതെന്ന് ഒരു സ്വരമായി
അവന്‍ പുനര്‍ജനിച്ചു 

അവളിലെ ആലസ്യത്തിനു കാരണമറിയുമോ?
ഇനിയും ഋതു മാറി ഹിമ പാതം വരും 
ഭൂമി ഉരുകി ഉറയും അന്നൊരു 
കാറ്റില്‍ പുനര്‍ജനി നേടി 
ശ്രീകൊവിലായി വീണ്ടും പിറവിയെടുക്കും 

അന്ന് നീയെന്ന മൂര്‍ത്തി മാത്രം 
വീണ്ടും ചിരപ്രതിഷ്ഠ നേടും 
ജന്മാന്തരങ്ങളായി ആ കാല്‍ പാടുകള്‍ 
മാത്രമേ അവളുടെ ഹൃദയത്തില്‍ പതിഞ്ഞിട്ടുള്ളു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ