2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

മന്ത്രവാദിനി


കഴുമരത്തിന്റെ നിഴലില്‍ വാസം 
ജീവിത വൃക്ഷച്ചുവട്ടില്‍ പൂജ;
നേര്‍ത്തു പോയ വിലാപങ്ങള്‍ക്കിടയിലെ 
വിലയിടാത്ത ചിരി മുത്തുകള്‍;
നിശബ്ദതയുടെ നീളന്‍ കൈകളാല്‍
കോര്‍ത്തെടുത്തൊരു ഹാരം;
സര്‍പ്പക്കണ്ണുകളുടെ ഇമയനക്കളില്‍
ഭാഷ വേണ്ടാത്ത സംവേദനം;
മഴ കെടുത്താത്ത ഹോമാഗ്നിയില്‍
ചാപല്യങ്ങള്‍ ചാരമായ ജീവിതം.

മണ്ണ് കൈവശപ്പെടുത്തിയത്
മരിച്ചു പോയവര്‍ മാത്രമാണെന്ന
മൊഴിയില്‍ എനിക്ക് ചുറ്റും
ദിക്കുകള്‍ അലറിച്ചിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ