2014, മാർച്ച് 7, വെള്ളിയാഴ്‌ച

ഒളിച്ചോട്ടങ്ങള്‍


ഒരു ലോഹക്കഷണത്തില്‍ 
മറ്റൊരു ലോകത്തിന്റെ 
വര്‍ണം പൂശിയെന്നെ ബന്ധിച്ച നാള്‍ ..
മുതല്‍ ഞാനനാഥയാകുന്നു ..!!

പൊക്കിള്‍ക്കൊടിയുടെ 
നേരിയ നാരുകളില്‍
കുരുങ്ങുമ്പോള്‍
വീണ്ടുമാശ്രയമറ്റവളാകുന്നു ..

പണിയെടുക്കുമ്പോള്‍
അടിമയാകുന്നു ...
അവസാന പ്രതീക്ഷയെയും
ഒരുരുള ചോറ് നല്‍കി
ഞാന്‍ യാത്രയാക്കുന്നു

സുബോധമൊരു മാറാപ്പായി
തോളില്‍ തൂങ്ങുന്നു ..
ഓരോ സ്വപ്നങ്ങളിലും
ഇരുട്ടില്‍ അകലേക്ക്‌
തുഴയുമ്പോള്‍ .....!!
ഞാന്‍ ഭ്രാന്തിയുമാകുന്നു..!!

സമാധാനം വിളിക്കുമ്പോള്‍
അവസരങ്ങളില്‍
ഞാനെന്നെ സമര്‍പ്പിക്കുന്ന
 നിമിഷങ്ങളില്‍
അഭയാര്‍ഥിയുമായിപ്പോകുന്നു ,,..!!

ഒടുവിലെന്നോ ..
കണ്ണീരുപ്പില്‍ കുതിര്‍ന്നു
ചങ്ങലകള്‍ തുരുമ്പിച്ചടര്‍ന്നു
രക്ഷനേടുമ്പോള്‍ ...

ഏതര്‍ത്ഥത്തിലും
ജീവിതം തളിര്‍ത്തു പൂത്തു
കൊഴിയുന്നു
ആത്മാവിന്റെ അനിര്‍വചനീയമായ
സംതൃപ്തിയോടെ ...!!!

വീടിപ്പോള്‍ സ്വപ്നഭൂമികയല്ല ;
ചുമരുകളാല്‍ ചുറ്റപ്പെട്ട
അനിവാര്യമായ അഭയകേന്ദ്രമാകുന്നു ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ