2014, മാർച്ച് 3, തിങ്കളാഴ്‌ച

ഭവാന്‍


സ്വച്ഛശീതള
സായാഹ്നത്തിലെപ്പോഴും
വന്നെത്തിടുന്നതെങ്ങു നിന്നോ ഭവാന്‍..!!

സഹ്യന്‍റെ പച്ചയാം 
സ്വപ്നങ്ങളില്‍ നിന്നോ ?
പിച്ചവച്ചെന്നില്‍ തുളുമ്പി 
നില്‍ക്കുന്നു നീ ..!!

ഹിമവാന്റെയുള്ളിലെ
ധവളശ്വാസത്തിന്‍റെ
ഊഷ്മളതാപമോ ?
എന്നിലേകുന്നു നീ ...!!

മന്ദമെന്നളകങ്ങളെ
ചൊടിപ്പിച്ചു ..
സ്മൃതികളില്‍
സ്നേഹ സൌഗന്ധികം വിരിയിച്ചു
മെല്ലെയെങ്ങോ മറഞ്ഞു പോം
മാരുതാ ....!!!

ഉര്‍വരശ്വാസനാളങ്ങളില്‍
പ്രാണനായ് നിറയുന്ന നിന്നെ ഞാന്‍
സ്നേഹിതായെന്നുരയ്ക്കട്ടെ..!!
ആത്മസ്നേഹിതാ എന്നുരയ്ക്കട്ടെ...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ