2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

എന്ന് മാത്രം


അത്മഗതങ്ങളുടെ ഗതികിട്ടാത്ത
ഉരുവമാണെന്റെ  കവിതകള്‍ .

എരിഞ്ഞുതീര്‍ന്ന 
നാളത്തിനുള്ളിലെയാളലുകള്‍ 

കണ്ണീരുപ്പുചേര്‍ത്ത് 
ഞാനെഴുതിയ  മഷിപ്പാടുകള്‍ 
ഹൃദയങ്ങളില്‍ ഉണങ്ങിപ്പിടിക്കട്ടെ .!!

 പൊക്കിള്‍ക്കൊടിയടയാളം  
അവശേഷിപ്പിച്ചു പിന്‍വാങ്ങട്ടെയവ 

സന്ധ്യക്ക്‌  പെയ്തൊഴിയുന്ന 
മഴത്തുള്ളിയുടെ മുഖം പോല്‍
 ഓര്‍മകളുടെ  വൃത്തത്തിനുള്ളില്‍  
കുടിയിരുത്തുകയെന്നെ  എന്ന്  മാത്രം !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ