2015, ഫെബ്രുവരി 14, ശനിയാഴ്‌ച

നിസഹായതയുടെ കൂട്ടുകാരി


മരണത്തിന്റെ മടയിലേക്കു
മിടിക്കുന്ന നിസാരതയുടെ
കൂട്ടമാണ്‌ നാം .
മരണപ്പെട്ടവരെ
കണ്ടെത്തുമെന്ന്
പ്രതീക്ഷിച്ചു
ഞാനിപ്പോള്‍ സന്ധ്യയില്‍
നടക്കാനിറങ്ങുന്നു ,
സൂര്യാസ്തമയവും
ചന്ദ്രോദയവും
ചേര്‍ന്നു വരുന്ന
ആ നേരങ്ങളില്‍
നിഴലുകള്‍ രണ്ടുണ്ടാവും .
ജീവിതത്തിന്റെ
കടുപ്പിച്ച പ്രതിരൂപവും
പിന്തുടര്‍ന്നു വരുന്ന
മരണത്തിന്റെ അര്‍ദ്ധതാര്യവുമായ
ഇരുരൂപഭേദങ്ങള്‍

ഇരുള്‍ കനക്കുമ്പോള്‍
ഞാനേകാന്തതയുടെ മാളത്തിലേക്ക്
മടങ്ങുന്നു .
നിഴലും നഷ്ടമായ
നിസഹായതയുടെ കൂട്ടുകാരിയായി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ