2015, ഫെബ്രുവരി 14, ശനിയാഴ്‌ച

തൂലികാ ഹൃദയം


ചലിക്കാന്‍ 
തൂലികയ്ക്കൊരു
ഹൃദയമാവശ്യമുണ്ട് .

രക്തമോഴുക്കു നിലച്ചു
തീരെയുണങ്ങിയത്  
പൊള്ളയായ അറകളോടെ

അനുഭവങ്ങളും
സ്വപ്നങ്ങളുമെന്നും 
തീക്ഷണതയും
മൃദുലതയെന്നും  
നാലു  വാല്‍വുകള്‍ 

അടുത്ത   വളവിലേക്കു 
തിരിയുന്ന  ജീവിതഗോവണിയുടെ 
അഞ്ജാതപാതകളവ
നേരിട്ടുകൊള്ളും.

പഞ്ചഭൂതങ്ങളില്‍ 
ആകാശത്തിനു  കണ്ണും
മണ്ണിനു മനസും 
വായുവിനീ  പ്രണയവും 
ജലത്തിനെന്‍റെയൊഴുക്കും
അഗ്നിക്കെന്നെയും മടക്കിനല്‍കിയാലും 

കാലികവര്‍ത്തമാനങ്ങള്‍
നിറയുമ്പോള്‍  
വാക്കുകളായി മിടിച്ചു  
വരികളായൊഴുകുവാന്‍ 

നിങ്ങള്‍ക്കുമെനിക്കും വേണ്ടി
തൂലികയ്ക്കു വേണ്ടി    
മരണമില്ലാത്തൊരു
ഹൃദയം  ആവശ്യമുണ്ട് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ