2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

സ്വപ്നബാക്കി


ആശുപത്രിവരാന്തകളുടെ
അര്‍ത്ഥഗര്‍ഭമായ
നിശബ്ദതയില്‍പ്പെട്ടു 
നില്‍ക്കുമ്പോള്‍
ദൈവാലയങ്ങളുടെ
തണുപ്പെന്നിലേക്കരിച്ചെത്താറുണ്ട്
തെരുവുകളില്‍
കാരുണ്യരൂപത്തില്‍
മാലാഖമാരെ
കാണാറുണ്ട് ഞാന്‍ .
ഇരുണ്ടുകിടക്കുന്ന
മുറിച്ചുവരുകള്‍
പൊടുന്നനെ
മഞ്ഞുമൂടിയ മരമാകുന്നതും
പൊഴിയുന്നയിലകള്‍ വീണു
മുറിയാകെ നനയുന്നതും
ഒരു തണുത്ത വെളുപ്പാന്‍ കാലത്തെ
തനിച്ചുള്ള നടത്തത്തിലേക്ക്
ഞാനുറങ്ങിപ്പോകുന്നതും
ഈ സ്വപ്നത്തിലാവാം .
കുറുകുന്ന ചിലയക്ഷരങ്ങള്‍
എന്നിലേക്കു കൂടു കൂട്ടുമ്പോള്‍
ഞാന്‍ അവസാനിക്കുന്നു .
ബാക്കിയാവുന്ന സ്വപ്നങ്ങളും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ