2015, ഫെബ്രുവരി 7, ശനിയാഴ്‌ച

മഴ

ചിരിയോളിപ്പിച്ച പകലിന്
കണ്ണീരൊളിപ്പിച്ചു കരിമുകില്‍
കാടായ കാടും വീടായ വീടും
കണ്ണും തിരുമ്മി കൂട്ടുപോയി
ഇണങ്ങിയും പിണങ്ങിയും
പിന്നിലൊളിച്ചും ,...
പയ്യെചിരിച്ചും
തെല്ലു മറഞ്ഞും
മുകളിലോ സൂര്യ ഗായത്രി
മുത്തശ്ശി രാമായണം
പാരായണം ചെയ്യുന്നു
വാക്കുപാലിക്കാത്ത വികൃതിക്കുട്ടിയെ
വിരുന്നു കാക്കുന്നു വീട്ടുകാര്
മുറ്റത്തൊരു തുളസി
കുളിച്ചു കുറി തൊടുന്നു
ഭൂമിയുടെ മനം തുടിക്കുന്നു ..
മാനം മുഖം തുടച്ചത്രേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ