2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

കാല്‍ തെറ്റി വീണ കവിതകള്‍


കുത്തുന്നു കണ്ണില്‍
ചവിട്ടുന്നു കരളില്‍ 
മുട്ടി വിളിക്കുന്നു
തട്ടിയുണര്‍ത്തുന്നു ..
അതി ശൈത്യമുറയുന്ന
ശൈലശ്രുംന്ഗങ്ങളില്‍
ഉഷ്ണം വിതയ്ക്കുന്നു
ഉരുകി പരക്കുന്നു
നൊടിയിടയിലോഴുകുന്നു
പുഴകളായി..
വരികളില്‍ ഉതിരുന്ന
ജലകണങ്ങള്‍
വസന്തം വിരിക്കുന്നു
വാസ്തവം ചൊല്ലുന്നു
ഒരു നേര്‍ത്ത മൌനത്തില്‍
ഇടവേളയില്‍
വൃത്താലങ്കാര വിഭൂഷകളില്ലാതെ
കാല്‍ തട്ടി വീണ കവിതകളെ ..
പുസ്തക ത്താളില്‍ ഉറങ്ങാന്‍
മടിച്ചെന്റെ മാനസ താരില്‍
മയങ്ങുന്നു നിശ്ചയം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ