2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

വീണ്ടും പിറക്കുവാന്‍


നീ വെള്ളിചിതറുന്ന
നദിയായി ഒഴുകുന്നു
വസന്തം വരാത്തയെന്‍
വേരില്‍ പതിക്കുന്നു .
വക്കുതട്ടി തുറന്നു പോയാത്മാവിന്‍
പേരറിയാത്ത സുഗന്ധമായ്
പൂക്കുമ്പോഴെന്നില്‍
നീ തേന്‍തുള്ളികളായി
പുനര്‍ജ്ജനി നൂഴുന്നു
വേരുകള്‍ നെയ്തു ഞാന്‍
പൂമ്പാറ്റയാകുന്നു
തേന്‍ നുകര്‍ന്നെന്നില്‍
മധുരം പരക്കുന്നു

അകമേ പെരുക്കുന്ന
പ്രണയമൂറ്റി കൊളുത്തി നാം
സമാധി പുല്‍കുന്നു
പട്ടായ് പിറക്കുവാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ