2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

തെറ്റിദ്ധാരണ


എന്‍റെ  ഭ്രാന്തിന്റെ  
കിണറ്റുകരയില്‍
സ്വന്തം  പ്രതിഫലനങ്ങളിലേക്ക്  
ഉറ്റുനോക്കുമ്പോള്‍  

കാലമറിയില്ല
ദേശമോര്‍മ്മ  വരാറില്ല 
ഉണക്കയിലയില്‍ 
ഒഴുകിനടക്കുന്ന 
ഉറുമ്പിനെ കാണുമ്പോഴാണ് 
ഞാനെവിടെയാണെന്നു
ചുറ്റും  നോക്കുക  

ഒരു  ഭാഷയും  
മനസിലാവാത്ത  നിമിഷങ്ങളില്‍ 
വാതില്‍  തുറന്നു പോയ 
ആത്മാവിനെ  തിരിച്ചു  വിളിക്കുമ്പോള്‍ 
അതു നിന്നില്‍കുടുങ്ങി  നിലവിളിക്കുന്നു .

ഞാന്‍  എത്ര  ജന്മങ്ങള്‍
ജനിച്ചിട്ടുണ്ടാവുമെന്നു 
അറിയാമെങ്കില്‍  പറഞ്ഞു തരിക 
മരണം  വെറുമൊരു  കൂടുമാറലാണെന്ന് 
അസ്വസ്ഥത ജനിപ്പിക്കുന്ന ഒരറിവുകൂടി
ഇല്ലായിരുന്നെങ്കില്‍  
ആത്മഹത്യ  ഒരവസാനമെന്നു  
ഞാന്‍ തെറ്റിദ്ധരിക്കുമായിരുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ