2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

മറവിയുടെ വാര്‍ഡുകള്‍


സ്വന്തമെന്നു കരുതിയിരുന്ന
പേരു തിരയുകയാണൊന്ന്‍ 

കലണ്ടറിലെ  
ചതുരക്കളങ്ങളില്‍ 
സമരസപ്പെട്ട്‌ മറ്റൊന്ന് 

വയസന്‍  സൂചികളില്‍ 
ആവര്‍ത്തന വിരസതയില്ലാതെ 
സമയത്തെ കണ്ടെടുക്കുന്നത്‌ 

മരിച്ചവര്‍ക്കുള്ള 
ഭക്ഷണമൊരുക്കിയൊന്ന്

എല്ലാം  മറക്കുന്നുവെന്ന് 
വ്യാകുലപ്പെട്ട് വിതുമ്പുന്നത്‌ 

അവസാന വാര്‍ഡില്‍ 
ഞാന്‍  സന്ദര്‍ശനം 
നടത്താറില്ല .

എന്നെ   മാത്രം  മറന്നുപോയവരെ 
അവിടെയാണ്  പ്രവേശിപ്പിച്ചിരിക്കുന്നത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ