2015 ഒക്‌ടോബർ 4, ഞായറാഴ്‌ച

മറവിയുടെ വാര്‍ഡുകള്‍


സ്വന്തമെന്നു കരുതിയിരുന്ന
പേരു തിരയുകയാണൊന്ന്‍ 

കലണ്ടറിലെ  
ചതുരക്കളങ്ങളില്‍ 
സമരസപ്പെട്ട്‌ മറ്റൊന്ന് 

വയസന്‍  സൂചികളില്‍ 
ആവര്‍ത്തന വിരസതയില്ലാതെ 
സമയത്തെ കണ്ടെടുക്കുന്നത്‌ 

മരിച്ചവര്‍ക്കുള്ള 
ഭക്ഷണമൊരുക്കിയൊന്ന്

എല്ലാം  മറക്കുന്നുവെന്ന് 
വ്യാകുലപ്പെട്ട് വിതുമ്പുന്നത്‌ 

അവസാന വാര്‍ഡില്‍ 
ഞാന്‍  സന്ദര്‍ശനം 
നടത്താറില്ല .

എന്നെ   മാത്രം  മറന്നുപോയവരെ 
അവിടെയാണ്  പ്രവേശിപ്പിച്ചിരിക്കുന്നത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ