2014, ജൂൺ 26, വ്യാഴാഴ്‌ച

ബാക്കിയാവുന്നത്‌


തീ  നാമ്പിലേക്കന്ന്  
നീ നീട്ടിയ വിരല്‍ തുമ്പു
പൊള്ളിപ്പിടഞ്ഞു  ഞാന്‍ തട്ടിമാറ്റി.

ഇന്നിതാ   മഴയായി പെയ്യുന്ന
മിഴി പൂട്ടി നിന്നിട്ടു
ആളിയെരിയുന്ന ചിതയ്ക്കു നല്‍കി .


നിന്‍റെ മൂര്‍ദ്ധാവില്‍ വീണ മഴതുള്ളി
സ്നേഹപൂര്‍വ്വം
ഞാന്‍ തുടച്ചുമാറ്റി

ഇപ്പോഴെന്‍  പ്രാണനെ ഈറനുടുത്തു
ഞാന്‍ മണ്കുടമായി പുഴയ്ക്കു നല്‍കി

നിന്‍ കാല്‍ തട്ടിയ കല്ലിനോടന്നൊക്കെ
കാര്യമില്ലാതെ കലഹിച്ചിവള്‍
ഇന്നെന്‍റെ കരളിനെ കല്ലാക്കി മാറ്റിയീ
കല്‍ കുമ്പാരത്തിലായി കബറടക്കി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ