2015, നവംബർ 21, ശനിയാഴ്‌ച

പ്രോമിത്യുസിന്റെ ഹൃദയം


ഒരു  ക്ഷാമകാലത്ത് 
പ്രോമിത്യുസിനെ 
കൊത്തിപ്പറിച്ച  പക്ഷികളിലൊന്ന്‍ 
പ്രണയഹൃദയ പേശികളുടെ 
തുണ്ടുകള്‍  തന്നെന്നെ  വളര്‍ത്തി 


പ്രണയം  പകര്‍ന്നു വച്ച 
രക്തമായ് നീയെന്നില്‍ 
നിറയും വരെ 
ആ  തുണ്ടുകള്‍  വളര്‍ന്നൊരു  
ഹൃദയമായെന്നു  പക്ഷി  പറഞ്ഞില്ല 
ഞാനുമറിഞ്ഞില്ല;

നിനക്കെന്നിലെക്കൊഴുകാതിരിക്കാന
എനിക്കു തുടിക്കാതിരിക്കാനോ
ആവാത്ത  വിധം പ്രണയപേശികള്‍ 
ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു 

എനിക്കിനിയൊരു  മഞ്ഞുകാലത്തിലേക്ക് 
തനിച്ചു നടന്നു പോകാനോ 
നിനിക്കിനിയൊരു  മഴ  നിറകണ്ണുകളോടെ
നനയാനോ കഴിയാത്ത  വിധം  
നാമൊരു  മിടിപ്പിന്റെ ഇരുഭാഗങ്ങളായിക്കുന്നു 


ഞാന്‍ ഓരോ പ്രഭാതത്തിലും  
ഇറ്റുവീഴുന്ന മഞ്ഞു തുള്ളിയായ്  
കൊത്തിപ്പറിക്കുന്ന  പ്രണയപേശിയുടെ
മരണവേദനയറിയുന്നു ,
നിന്നിലേക്കു  വളരുന്ന  ഹൃദയത്തിന്‍റെ 
പൊള്ളയായ  അകങ്ങളില്‍  
ജീവിതവുമനുഭവിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ