2015, ഡിസംബർ 24, വ്യാഴാഴ്‌ച

മരം


മനുഷ്യനെന്നൊരു വന്മരം
പൂക്കള്‍ കാണുന്നവര്‍
സൌന്ദര്യം ഞങ്ങളാണെന്നഹങ്കരിക്കുന്നു
ഇലകള്‍ കാണുന്നവര്‍
സമൃദ്ധി ഞങ്ങളെന്നു പറയുന്നു
ചില്ലകള്‍ കാണുന്നവര്‍
വിശാലതയുണ്ട് ഞങ്ങളിലെന്ന്‍ പിറുപിറുക്കുന്നു
തായ്ത്തടി കാണുന്നവര്‍
എല്ലാം താങ്ങി നിര്‍ത്തുന്നവരാണെന്ന്
കൈകള്‍ വിരിക്കുന്നു

വേരുകള്‍ കാണുന്നവര്‍ സംസാരിക്കുന്നേയില്ല
അവരൊരുപിടി മണ്ണാകുന്നു .
വേരുകള്‍ക്ക് മീതെ കിടക്കുന്നു .
അവരൊരു മഴയാകുന്നു
ഇലകള്‍ക്ക് മുകളില്‍ പെയ്യുന്നു
അവരൊഴുകുന്ന ജലമാകുന്നു
വേരുകളിലേക്ക് വലിയുന്നു
മാതാവെന്നോ , പിതാവെന്നോ
ഭാഷയില്ലാതെ സുഗന്ധം കൊണ്ടവരടയാളപ്പെടുന്നു .
തേന്‍ പോലെ നാം രുചിക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ