2015, ഡിസംബർ 17, വ്യാഴാഴ്‌ച

ഇരകള്‍


കണ്ണു കിട്ടാതിരിക്കാന്‍
കരികൊണ്ടടയാളമില്ലാതെ
അവള്‍ക്കമ്മ വീണ്ടും പേരിട്ടു 
കെടുത്തിക്കളഞ്ഞ നാളത്തിന്‍റെ ജ്യോതി

ഓരോ ഞെട്ടലിനുമൊടുവില്‍
താങ്ങിയ മുറിവ്
വീണ്ടും സൃഷ്ടിക്കപ്പെട്ട്
ചോര വാര്‍ന്നു മരിക്കുമ്പോള്‍
ഇരകളുടെ രക്തം
കട്ടപിടിക്കാത്തതും
മുറിവുകള്‍ ഉണങ്ങാത്തതുമായിരിക്കണം
അല്ലാതെങ്ങനെ
എന്നുമെന്നും അതില്‍
വിരല്‍ മുക്കി കവിത എഴുതാനാവും ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ