2015, ജനുവരി 24, ശനിയാഴ്‌ച

തീ


''ചെല്ലമ്മാ ''

കത്തുന്ന  വെയിലില്‍  വിയര്‍ത്തൊലിച്ചു  അയാള്‍  തല കുനിച്ചു  ഉള്ളിലേക്ക്   കയറി . ആ വീടിന്റെ  വാതിലിനു  ഉയരം  കുറവായിരുന്നതുകൊണ്ട്   തല കുനിക്കല്‍ അയാള്‍ക്കൊരു ശീലമായിരുന്നു .

ചെല്ലമ്മ തറയിലിരുന്നു കായ്‌കറികള്‍  നുറുക്കുന്നു , തറപ്പൊക്കത്തില്‍  തന്നെയുള്ള  അടുപ്പിലേക്ക്  ഇടയ്ക്ക്  വിറകുന്തി  തീ  കൂട്ടുന്നുണ്ട് ,അടുപ്പത്തു  അരി  തിളയ്ക്കുന്നു . അടുപ്പിന്‍റെയടുത്തു കിടന്ന   പാതി കത്തിയ  കടലാസുകഷണത്തിലേക്ക്  അയാളൊന്നു കൂടി  നോക്കി .

''  അന്ത  കാഗിതം    എങ്കിറുന്ത്   കിടച്ചത്‌ ? ''  കിതയ്ക്കും  മട്ടിലുള്ള  അയാളുടെ ചോദ്യം  കേട്ടു ചെല്ലമ്മ  തലയുയര്‍ത്തി  ,  

''അന്ത  മേശമേല്‍  ഇരുന്തത് , തീ  പത്ത വയ്ക്ക  ഒന്നുമേ  കിടയ്ക്കലൈ'' ''ഇന്ത  പിള്ളൈ  എതുക്ക്‌  അഴുകിറത്?''   ചേല വാരിച്ചുറ്റി  അവള്‍  എഴുന്നേറ്റു തൊട്ടിയില്‍ കിടന്നു  കരയുന്ന കുഞ്ഞിനരികിലേക്ക്  പോയി .

ഒരു  നിമിഷം കൊണ്ട്  തണുത്തുറഞ്ഞു പോയ  കൈകളോടെ  അയാള്‍  ചായ്പിന്റെ മൂലയില്‍  കിടന്ന  മേശയ്ക്കരികിലെത്തി  എഴുതി വച്ചിരുന്ന കടലാസുകളിലേക്ക് നോക്കി .അതില്‍  ചിലവ  നഷ്ടപ്പെട്ടിരിക്കുന്നു . അയാള്‍ക്ക്  കടുത്ത ദുഖം തോന്നി . എഴുതിക്കഴിഞ്ഞവ വീണ്ടും  അതുപോലെ എഴുതാന്‍ കഴിയില്ല , 

''ഉനക്ക്  ഒന്നുമേ  കിടയ്ക്കലേയാ  തീ  പത്ത  വയ്ക്ക  ?  എന്നാച്ച്‌  ഉനക്ക്  ?''ഉയര്‍ന്ന കോപത്തെ  നിയന്ത്രിച്ചു കൊണ്ടാണ്  ആ  ചോദ്യം  പുറത്തേക്ക്  വന്നത് .

''അപ്പടി  അതിലെ  എന്ന  ഇരുക്ക്‌ ?'' കാഗിതം  അങ്കെ  നിറയാ  ഇരുക്ക്‌  ''  നിസാരമായ  അവളുടെ  മറുപടി കെട്ടു  അയാള്‍  നിശ്ചലനായി .

പട്ടണത്തില്‍  അന്നു  നടന്ന  അയാളുടെ  പുസ്തകനിരോധനറാലിയിലെ ആത്മജ്ഞാനമില്ലാത്തവരുടെ  സ്വരങ്ങളിലേക്ക്   അക്ഷരജ്ഞാനമില്ലാത്ത  ചെല്ലമ്മയുടെ സ്വരവും  കലരുന്നതായി  അയാള്‍ക്ക് തോന്നി .  അവരുടെ  ഭാവങ്ങളിലെ  നിസംഗത  അയാളുടെ  എഴുത്തിലേക്ക്‌  മെല്ലെ  പടര്‍ന്നു  കയറി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ