2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

മരണപ്പെട്ട രണ്ടു പക്ഷികള്‍ സംസാരിക്കുമ്പോള്‍


ചെരിഞ്ഞു വീണ
പുസ്തക അലമാരയില്‍
നിന്നായിരുന്നു
മരണപ്പെട്ട രണ്ടു പക്ഷികളുടെ
സംസാരം ഞാന്‍ കേട്ടത്
ജെര്‍മനില്‍ ചോദ്യങ്ങളും
കന്നടയില്‍ ഉത്തരങ്ങളും
ഒരു പക്ഷി സൂര്യപ്രകാശം
തിരയുകയും മറ്റൊന്ന്
മണ്ണെണ്ണ വിളക്ക് തെളിക്കുകയും ചെയ്തു .
ഈ പക്ഷികള്‍
ചിറകടിക്കാത്തതെന്തേയെന്നു
ഞാന്‍ അതിശയിക്കുമ്പോള്‍ തന്നെ
പോകാന്‍ ദൂരങ്ങളില്ലെന്നു
അവ ചിറകു കുടഞ്ഞു .
തെറിച്ചു വീണ പക്ഷിപ്പേനുകള്‍
നാസിസം അച്ചുകുത്തിയ
പച്ച അക്കങ്ങളായും
ഫാസിസം വെടിയുതിര്‍ത്ത
ചുവന്ന വെടിയുണ്ടകളായും കാണപ്പെട്ടു
മരണം ശരീരത്തെയൊഴിച്ചു
മറ്റെല്ലാത്തിനെയും
അനന്തസ്വാതന്ത്ര്യത്തിലേക്ക്
കുടഞ്ഞിടുകയാണെന്ന്
ആ പക്ഷികള്‍ ചിറകുരുമ്മിയിരുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ