2015, മാർച്ച് 6, വെള്ളിയാഴ്‌ച

കാലത്തിന്‍ കാലൊച്ചകള്‍


വാക്കുകള്‍ തന്‍ 
കുഴിമാടത്തില്‍
കാലം 
കത്തിച്ച  വിളക്കുകളല്ലേ
കവിതകള്‍

വിലക്കില്ലാതെ  വിളി 
കേട്ട  
വിലങ്ങു  പൊട്ടിച്ച 
വിചിത്രവിരൂപികളല്ലേയവ  

കവിക്കണ്ണില്‍ നിന്നു
 മണ്ണില്‍  വീണ 
വിണ്ണിന്റെ  വിത്തുകളുമാവാം 

വിപത്തുകള്‍
വിലയ്ക്ക്  വാങ്ങിയ 
കാലത്തിന്‍   കാലൊച്ചകളായും കേള്‍ക്കാം 

അതിലെന്‍റെ  ചിറകുണ്ട്  ;
ചിത്തുമുണ്ട്  
ചില്ലിട്ടു  നേദിച്ച  ചിത്രമുണ്ട് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ