2015, മാർച്ച് 6, വെള്ളിയാഴ്‌ച

തീവ്രവാദിയുടെ സ്വര്‍ഗ്ഗം


തീവ്രവാദിയും തോക്കും
മരിച്ചു സ്വര്‍ഗ്ഗത്തിലെത്തി
വിചാരണാവേദിയിലേക്ക്
ചിറകുള്ളോരു സ്ത്രീ
വഴി കാണിച്ചു .
ഭൂമിയിലെ
എല്ലാ വിത്തുകളും
നീലിച്ചു കിടന്ന
ഗര്‍ഭപാത്രമവളുടെ
കൈയിലുണ്ടായിരുന്നു
മതനിന്ദയ്ക്ക്
തൂക്കിലേറ്റിയ
കവി ഹൃദയങ്ങള്‍
അറിവിന്‍റെ വൃക്ഷത്തില്‍
പഴുത്തു ചുവന്നു കിടന്നു
ക്രുദ്ധനായി അയാള്‍
ദൈവത്തിനു നേര്‍ക്ക്‌ നിറയൊഴിച്ചു
പ്രകാശം കണ്ട തോക്കു തലകുനിച്ചു
വെടിയുണ്ട  ദിശ  മറന്നു
ആത്മഹത്യചെയ്തതിനാല്‍
സ്വര്‍ഗം അയാള്‍ക്ക് നരകം വിധിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ