2016, മാർച്ച് 23, ബുധനാഴ്‌ച

പത്താംക്ലാസ്‌ ഒരു വലിയ കടമ്പയാണെന്ന് എല്ലാവരും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്ന വർഷം .ആദ്യമാസങ്ങളിൽ മലയാളം പഠിപ്പിക്കുന്നത്‌ ഒരു സിസ്റ്റർ ആയിരുന്നു . സന്ധി , സമാസം എന്നൊക്കെ പറയുമ്പോൾ തന്നെ ഒരു തരം ഭയം വന്നു കൂടാൻ അവരുടെ കോപവും പഠിപ്പിക്കുന്ന രീതിയും കാരണമായി. മലയാളം എന്നു കേൾക്കുമ്പോൾ തന്നെ തലവേദന തുടങ്ങി .ഫിസിക്സും കീറാമുട്ടിയായി കൂടെക്കൂടി.
അങ്ങനെയിരിക്കുമ്പോഴാണു മലയാളത്തിനും ഫിസിക്സിനും പുതിയ റ്റീച്ചർമ്മാർ വരുന്നത്‌ . വടിയെടുക്കാനും വഴക്കു പറയാനും അവർക്കു വല്ലാത്ത മടിയായിരുന്നു . ഉത്തരം പറഞ്ഞില്ലെങ്കിലോ പഠിക്കാതെ ചെന്നാലോ അവരുടെ നിറഞ്ഞ കണ്ണുകൾ കാണണം എന്ന സ്ഥിതിയായി. അതൊരു തരം സങ്കടമായി. എസ്‌. എസ്‌ .എൽ.സി ക്കു ഏറ്റവും കൂടിയ മാർക്ക്‌ മലയാളത്തിനും ഫിസിക്സിനുമായിരുന്നു .വഴക്കിനും വടിക്കും കഴിയാതിരുന്നത്‌ സ്നേഹത്തിന്റെ ഭാഷയ്ക്ക്‌ അത്ര അനായാസമാണെന്നു അന്നാണു ബോധ്യപ്പെട്ടത്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ