2016, ഏപ്രിൽ 20, ബുധനാഴ്‌ച

പൂവ്‌

പൂവെന്നു കരുതി എന്നെ നെഞ്ചോടു ചേർത്തുവയ്ക്കരുത്‌
ഹൃദയത്തിലേക്കു വേരിറങ്ങിയാൽ
പിഴുതുമാറ്റുവാനാകില്ല
മുഖത്തു വിരിഞ്ഞുനിന്നാൽ
എന്റെ അഭാവത്തിൽ നിന്ന് നിങ്ങൾക്കു
പിരിഞ്ഞു നിൽക്കുവാനുമാകില്ല.

കാട്ടുപൂവെന്നു കരുതി
വീട്ടുമുറ്റത്തു നിന്നു
പറിച്ചു നീക്കരുത്‌
പേരറിയാത്തൊരു പൂവിനെ തേടി
യാത്ര ചെയ്യേണ്ടിവരും

ഓർക്കാതെയും മറക്കാതെയുമിരിക്കാൻ
വാതിൽ ചുവരിനഭിമുഖമായി
ഒരു ചിത്രമായി തൂക്കിയിട്ടേക്കൂ,

വരുന്നവരാരെങ്കിലും
ചോദിക്കുമ്പൊാൾ
ഓർമ്മിക്കുകയും
അല്ലാത്തപ്പോൾ
മറന്നു വയ്ക്കുകയും ആവാമല്ലൊ

അങ്ങനെയല്ലാതെ നിങ്ങൾക്കൊന്നും
ചെയ്യാനാവില്ല
എനിക്കുമൊന്നും ചെയ്യാനില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ