2015, ഏപ്രിൽ 12, ഞായറാഴ്‌ച

നിറമില്ലാത്ത മഴവില്ലുകള്‍


ശബ്ദകോശങ്ങള്‍  പെരുകി 
ജീവന്റെ മര്‍മ്മസ്തരം ഭേദിച്ചു
എന്നെ  വിഭജിച്ചുകൊണ്ടിരിക്കുന്നു 

ഓരോ  കാല്‍വയ്പിലും 
മണ്‍തരികളുടെ  ഹൃദയമിടിപ്പുകള്‍
തുടിക്കുന്നതറിഞ്ഞു 
കൈരേഖയുടെ  നേര്‍ത്ത പാടുകളില്‍  
ജീവിതത്തിന്റെ  തിരിവുകള്‍ 
നിശ്ചലമാകുമ്പോള്‍ 

ഒരു  നിമിഷനേരത്തിന്റെ  
നിശബ്ദതയില്‍ നിന്നു കേള്‍ക്കുന്ന 
ആയിരത്തൊന്നു  രാവുകളില്‍ നിന്നു 

നിറങ്ങളില്ലാത്ത മഴവില്ലുകള്‍ 
നിശ്ചയിക്കപ്പെട്ടയാവൃതികളുടെ 
ആകാരങ്ങളില്‍  നിന്നു 
അനന്തതഭംഗിയിലേക്കു വളയുന്നു  

കണ്ണിന്റെ  കറുപ്പില്‍  
കലരുന്ന  നിറങ്ങളുരുകി 
കണ്ണിന്റെ  വെളുപ്പിനെ 
കഴുകുന്നു 
.എന്‍റെ  കാഴ്ചകള്‍  തെളിയുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ