2014, ജൂലൈ 18, വെള്ളിയാഴ്‌ച

നേര്‍ക്കാഴ്ച


ചൈത്രമാളികയുടെ
ചില്ലു ജാലകങ്ങള്‍ ,
നിലാവിലലിഞ്ഞു പോകുന്ന
മാന്ത്രിക കള്ളികള്‍
ചീനഭരണിയിലെ
ചിത്രവര്‍ണങ്ങള്‍ പോലെ
ഒറ്റക്കണ്ണുള്ള വാതില്‍
ആണ്ടിലൊരിക്കല്‍
ആകാശമാര്‍ഗ്ഗേ വരുന്ന
ഇരട്ട പൂവുള്ള പക്ഷിയുടെ
കാല്‍ നഖങ്ങളില്‍
വിശപ്പിന്റെ ,
സമുദ്ര വേഗത്തെ സുനാമിയെന്നും
വായുവേഗത്തെ ചുഴലിയെന്നും
വിളിക്കുന്ന മനുഷ്യജീവന്‍റെ
അവസാന പിടച്ചില്‍ കോര്‍ത്തു വച്ചിരിക്കും.
കൊഴിയാത്ത തൂവലുകള്‍
ഓരോ തവണയും എനിക്കൊരു
നിസാരതയുടെ നേര്‍ക്കാഴ്ച കൊണ്ടുത്തരും ..!!!

4 അഭിപ്രായങ്ങൾ:

  1. നീ എഴുതുന്ന കവിതകള്‍ ഫേസ് ബുക്കില്‍ കാണുന്നു ദയവായി ഒന്ന് നോക്ക് https://www.facebook.com/isabellkavithaflora

    മറുപടിഇല്ലാതാക്കൂ
  2. ഓക്കേ താങ്ക്സ് അപ്പോള്‍ എനിക്ക് ദൈര്യമായി ഈ ലിങ്ക് പേസ്റ്റ് ചെയ്യാം കാരണം നിന്റെ അക്ഷരങ്ങള്‍ സോയം പ്രകാശി ക്കുന്നതിനാല്‍ നന്മകള്‍ നേരുന്നു തുടരുക

    മറുപടിഇല്ലാതാക്കൂ