2015, ജൂൺ 17, ബുധനാഴ്‌ച

നിനക്കു മുൻപും പിൻപും


നിനക്കു മുൻപ്‌
ശൂന്യതയുടെ കൂടാരമായിരുന്നിവിടം

നിനക്കു  ശേഷംഎന്നൊന്നില്ല.

ജനാലച്ചില്ലിലലയ്ക്കുന്ന 
നീ  നനഞ്ഞു വന്ന  മഴ 
കനത്തു നില്‍ക്കുന്ന 
ഉള്ളില്‍ വഹിക്കുന്ന  കാട് 


അവയില്‍ നിന്നു തല നീട്ടുന്ന 
നീല ശംഖ്പുഷ്പങ്ങള്‍ ,
വെളുത്ത കോളാമ്പിപ്പൂവുകള്‍ ,

വിള്ളലുകള്‍  നിറഞ്ഞ 
ഭിത്തിയിലെ പേരറിയാ 
പൂവുകളുടെ 
തേന്‍ കുടിക്കാനെത്തുന്ന 
ചിത്ര ശലഭങ്ങള്‍

നീ  പറയുന്ന  കഥകള്‍ കേട്ട്
മേശമേല്‍ രാത്രി തോറും 
ഞാന്‍ പകര്‍ന്നു വയ്ക്കുന്ന 
വിഷക്കുപ്പി  മറിച്ചിടുന്ന 
ചെറുകുരുവികള്‍ 

 നാം  തെളിച്ച 
ചില്ലുവിളക്കില്‍
ചിറകുതല്ലുന്ന  പ്രാണികള്‍ ,

ഇനിയിവിടെ  ശൂന്യതയ്ക്കിടം നല്‍കുന്നേയില്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ