2014, ഡിസംബർ 24, ബുധനാഴ്‌ച

വില


പന്ത്രണ്ടുകാരിയുടെ 
കൂര്‍ത്ത  നോട്ടങ്ങള്‍ 
മരണത്തെയെന്ന പോലെ 
എന്നെ നേരിടുമ്പോള്‍ 
കണ്ണുകള്‍  താഴ്ത്തിയും  
മുഖം കുനിച്ചും 
ഞാന്‍ ഭീരുത്വമണിയുന്നു

വില കേള്‍ക്കുകയാണ് ഞങ്ങള്‍  ;
കുറഞ്ഞു കുറഞ്ഞു വരുന്ന
ഞങ്ങളുടെ വില ,

പിറ്റേന്നുമവളുടെ  
അടയാത്ത കണ്ണുകള്‍ 
അകന്നുപോകുന്ന ട്രക്കിലെ
ചവറ്റുകൂനയില്‍ 
നിന്നുമെന്നെ നോക്കുമ്പോള്‍ 
എന്‍റെ മൌനം വൃഥാവിലായെന്നു
ഞാനറിയുന്നു

രക്തമിറ്റുന്ന
അവളുടെ മുറിഞ്ഞ ചുണ്ടുകള്‍
വില്‍ക്കപ്പെട്ടപ്പോഴും  
വാങ്ങപ്പെട്ടപ്പോഴും  
സ്വതന്ത്രയായിരുന്നപ്പോഴും  
നാമെന്തിനു നിശബ്ദത  
പാലിച്ചെന്നു   ചോദ്യമുയര്‍ത്തുന്നു  

അവസാനയത്താഴത്തെ
വിഷത്തുള്ളിയില്‍
ഉരുട്ടിയെടുക്കാന്‍
കഴിയാതെ പോയതോര്‍ത്തെന്‍റെ
രക്തം കട്ട പിടിക്കുന്നു


മതം.......
രാജ്യം .......
ഭാഷ ....
അവര്‍   വെറുതെ  പറയുകയാണ് ;
ജീവനുള്ള  
സ്ത്രീകളെ 
വിലപേശാന്‍,
പ്രതികരണ ശേഷിയുളള
പുരുഷന്മാരെ 
കൂട്ടക്കൊല ചെയ്യാന്‍ 
കുഞ്ഞുങ്ങളുടെ തലച്ചോറുണ്ണാന്‍
വേണ്ടി  മാത്രം ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ