2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

കടല്‍ കൊത്തിയ പക്ഷി


അഴല്‍ഗോപുരങ്ങള്‍ 
കടന്നു പോകാന്‍ 
കഴുകന്‍ ചിറകുള്ള 
നക്ഷത്രക്കണ്ണുള്ള
കടല്‍ കൊത്തിപ്പറക്കുന്ന 
പക്ഷിയാകണം 


പക്ഷി  കടല്‍ കൊത്തില്ലെന്നു 
പറയരുത് ;
 മുറിവാക്കുകളെക്കാള്‍ 
വിള കൊയ്യാം
മൗനത്തില്‍നിന്ന് . 
കണ്ണീരിനേക്കാള്‍   ഉപ്പു 
വറ്റിക്കാം പുഞ്ചിരിയില്‍ നിന്ന്.

പൂര്‍വ്വാശ്രമങ്ങളിലോ 
പുണ്യങ്ങളുടെ തീരത്തോ
തനിച്ചിരിക്കുമ്പോള്‍
പക്ഷി പൊഴിക്കുന്ന 
പൊന്‍തൂവല്‍കൊണ്ട് 
പുതിയ ചിത്രമെഴുതണം.

ഭാവനയുടെ ചിറകുകളില്‍ പറന്ന്
ഉള്‍ക്കാഴ്ചകളില്‍ ചുഴിഞ്ഞ്
വീടിന്‍റെയതിരുകാക്കുന്ന 
 മഞ്ഞപ്പൂവിന്
ചിരി മായാത്ത.
തീരെ ചുവക്കാത്ത
ചുണ്ടുകള്‍ കൊണ്ട്
ഒരുമ്മ കൊടുക്കണം  .
കടല്‍ കൊത്തിപ്പറക്കുന്ന 
പക്ഷിയാകണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ