2016, ജനുവരി 9, ശനിയാഴ്‌ച

പുഞ്ചിരി

പുഞ്ചിരി

ലോകത്തിനാകെയും തണലിനായി
ഗയയില്‍ നടാന്‍  
ബോധിത്തൈ  തിരയുന്ന
ബുദ്ധശിഷ്യനും 
മനുഷ്യകുലത്തിന്‌
സമാധാനം ആശംസിക്കാനയയ്ക്കാന്‍   
മാലാഖയെ  അന്വേഷിക്കുന്ന  
ക്രിസ്തുശിഷ്യനും 
തുല്യദുഖിതരായി   കണ്ടുമുട്ടുന്നു

അവരെയാശ്വസിപ്പിക്കാന്‍  
രണ്ടു  സ്ത്രീകള്‍ മുന്നോട്ടു  വരുന്നു 

 കൈ  കൊണ്ടു  കുഴി  കുത്തി
 ജീവനുറങ്ങുന്നവയെല്ലാം  നട്ട്
ഒരുവള്‍ ഗയ   മുളപ്പിക്കുന്നു  

ചിറകുകള്‍  പോലെ  കൈകള്‍  വിടര്‍ത്തി
സമാധാനമെന്നു സ്നേഹ പൂര്‍വ്വം 
രണ്ടാമത്തെവള്‍ മനുഷ്യരെ  ആശ്ലേഷിക്കുന്നു 

സല്‍പ്രവൃത്തികളുടെ പുസ്തകത്തിലെ 
പേരെഴുത്തിനു പകരമായി 
കുട്ടികളുടെ    പുഞ്ചിരി അവരാവശ്യപ്പെടുന്നു 
ദൈവം  നിസഹായനാകുന്നു

വിജനദേശത്തു  നിന്ന് മുറിവേറ്റൊരുവള്‍
 ചന്ദ്രനെ നോക്കി  പുഞ്ചിരിക്കുന്നു 
അതിന്‍റെ  പ്രതിഫലനത്തില്‍  
ഭൂമിയാകെ  നിലാവില്‍ കുളിരണിയുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ