2013, ഡിസംബർ 26, വ്യാഴാഴ്‌ച

മൃതസഞ്ജീവനി


മഴപ്പാട്ടുകാരന്‍ 
മൃദുലഭാഷയില്‍ 
കുഴലൂതുകയാണ് !!!

ആത്മഹത്യാമുനമ്പുകളില്‍ 
ചിതറിക്കിടക്കുന്ന 
ഹൃദയസ്പന്ദനങ്ങള്‍
അയാളെ അനുഗമിക്കുന്നു 

മൂകത വിളക്കുവയ്ക്കുന്ന
മലമ്പാതകളില്‍ ,
പാട്ടിന്‍റെ അലയൊലികള്‍
മാനത്തു വിതച്ച്
മുളച്ച മഴനാരുകള്‍
മനം കൊണ്ട് കൊയ്ത്
എന്നെ നിന്നിലേക്ക്‌
മടക്കി വയ്ക്കുന്ന ജാലവിദ്യക്കാരാ

നിന്‍റെ മൌനമെന്നെ പഠിപ്പിക്കുന്നത്
മൃത സഞ്ജീവനി ;
ജീവനിലൂടെ ജീവനിലേക്ക്
മിഴികളിലൂടെ മിഴികളിലേക്ക്
മൊഴിയിലൂടെ മൊഴിയിലേക്ക്
പ്രയാണം ചെയ്യുന്ന പ്രണയികളുടെ
ഹൃദയതാപത്തിന്റെ
ഒഴുക്കാണെന്ന് !!!
പ്രാണനില്‍ ചേര്‍ത്തെഴുതിയ
നീയെന്ന മനോഹര മന്ത്രം കൂടിയാണെന്ന് !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ