2015, ജൂലൈ 7, ചൊവ്വാഴ്ച

ഉണങ്ങിയ കവിത


ഊഞ്ഞാലാടിയ മാങ്കോമ്പ് മുറിച്ചു
ചിതയൊരുക്കി കവിത കാഞ്ഞവനെ
നീയെഴുതുന്ന ചോരത്തുള്ളികളില്‍ 
ജിവിതം കനത്തൊരു പെയ്ത്താണ്
കത്തുന്ന കോലമാണ്.
ഒറ്റയ്ക്ക് പോകുമ്പോള്‍
കൈകൊട്ടി വിളിച്ച്
അക്കരെ കടത്താമെന്നു
കവിത തോണി തുഴയുന്നവനെ
നീയോഴുക്കുന്ന കഥപ്പോക്കില്‍
മുങ്ങി മരിയ്ക്കുകയാണ് കാലം
ഒരു പട്ടത്തിന്റെ നൂല്‍
കാട്ടി കൊതിപ്പിച്ചു
കവിത പറത്തുന്നവനെ
ഒളിപ്പോരിന്‍റെ വിഷയമ്പേറ്റു
വെള്ള പുതയ്ക്കുകയാണ് ഞങ്ങള്‍ .!
വരിയെ തിരിയാക്കി
കവിത കത്തിക്കുന്ന
കടല്‍ക്കൊള്ളക്കാരുടെ കാലത്ത്
ഉപ്പിലും കവിതയുണങ്ങിയേ പറ്റൂ ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ