2015, മേയ് 9, ശനിയാഴ്‌ച

ഒരേ ചില്ലയിലെ പൂക്കള്‍


അനാഥമായൊരു 
മഴയേറ്റു 
വാങ്ങിയ  വൃക്ഷഹൃദയം  തുറന്ന്
മഴുവേല്‍ക്കാതെ കാടുണരുന്നു .

മണമുള്ളയിലകള്‍ 
കൂട്ടിത്തുന്നി 
ഏതോ പക്ഷിയൊരു 
കൂടു നെയ്യുന്നു .

വൃക്ഷായുസ്സിന്റെ 
വക്ഷസ്സില്‍ ചാരി 
കിളിക്കുഞ്ഞിന്റെ
കാടുണര്‍ന്നു ചിലയ്ക്കുന്നു 

മഴമണം  നിറഞ്ഞ 
വേരുകളിലൂടെ അരിച്ചിറങ്ങി
ഭൂതകാലത്തിന്‍റെയകത്തെക്കു 
മരുഭൂമി  പിന്‍വാങ്ങുന്നു .

കാട്ടുമഴയെ ഞാനെന്നും 
വൃക്ഷഹൃദയത്തെ നീയെന്നും 
പേരിട്ടു  വിളിച്ച്
നാം പ്രണയമെന്ന  കാടാകുന്നു .
ഒരേ  ചില്ലയില്‍   പൂക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ